ബംഗളൂരു: തെരുവുനായകളെ കൂട്ടിലടയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ, സംസ്ഥാനത്ത് മുഖ്യമന്ത്രിക്കസേരയ്ക്കുവേണ്ടി നടക്കുന്ന ചർച്ചകളുമായി താരതമ്യം ചെയ്ത് മന്ത്രി എച്ച്.സി. മഹാദേവപ്പ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന മഹാദേവപ്പ, മൈസൂരുവിൽ മാധ്യമപ്രവർത്തകരോടാണ് വിവാദ പരാമർശം നടത്തിയത്.
നേതൃമാറ്റ ചർച്ചകൾ എവിടെപ്പോയി. ഹൈക്കോടതി പറയുന്നു, തെരുവുനായ്ക്കളെ കൂട്ടിലടയ്ക്കണമെന്ന്. നായകളുടെ വാൽ കുഴലിലിട്ടാലും അതു വളഞ്ഞേ കിടക്കൂ എന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ലക്ഷ്യമിട്ട് മഹാദേവപ്പ കൂട്ടിച്ചേർത്തു.
അതേസമയം, നേതൃമാറ്റത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എല്ലാം വിശദീകരിച്ചിട്ടുണ്ടെന്നുമായിരുന്നു ഡി.കെ. ശിവകുമാറിന്റെ മറുപടി.